Saturday, January 6, 2018

സൂര്യൻ വെളിച്ചം തേടി കറങ്ങിനടക്കുന്നുവെന്ന്
ഭൂമിയുടെ ഇരുണ്ട ഭാഗത്തിരുന്ന് ഒരു കവി കളിയാക്കി

അടച്ച പുസ്തകത്താളുകളിൽ
മരിച്ചുപോയ അക്ഷരങ്ങൾ ആരുടെയൊ വായനയിൽ പുനർജ്ജനിക്കാൻ കാത്തിരിന്നു

അറിവ്‌ ഗുരുവിനെതേടി വന്നപ്പോൾ ദ്വാരപാലകൻ തടഞ്ഞത്‌ ഗുരു ശിഷ്യരെ തേടി വിദേശത്തായത്കൊണ്ട്‌

പ്രണയം ഹൃദയം തേടി മുട്ടിയ
വാതിൽ തുറന്നുവന്ന മരണവുമൊത്ത്‌കാശിക്കുപോയി

കവിത തൂലികയന്ന്വേഷിച്ചെത്തിയപ്പോൾ കവി ലഹരിയുമൊത്ത്‌ തുഞ്ചൻ പറമ്പിൽ പോയി